ശലഭമാക്കും
മുത്തങ്ങളിൽ
അപ്പൂപ്പൻ താടി പോൽ
തങ്ങിപ്പൊങ്ങി തുടക്കം .
താങ്ങിയ കൈകളിൽ
വീഴാതെ പിച്ച വച്ച് ..
ആമോദ ബലൂൺ,
ഉണർന്നുയർന്.
വിരൽത്തുമ്പ്
നീട്ടിയ വഴി.
നിലയുറച്ച്
പാറിപ്പറന്ന്
തോടും വരമ്പും
കുന്നും മലകളും
ചാടിക്കടന്ന് ..
ഉയർന്നുണർന്
അജ്ഞത മുറിച്
അക്ഷരം നിറച്
ആമോദ ബലൂണ്
ഉരുണ്ടു പരന്ന ഭൂമിക്ക്
അതിരു തേടി
നനഞ്ഞ മണ്ണും
നനുത്ത കാറ്റും
മലർമണവും കോരി
കുളിരരുവികളളന്ന്
അതിരു കടന്ന്
ആകാശക്കിളിവാതിൽ കടന്ന്
അക്ഷര ബലൂൺ ..
ഇത്രഉയരെ ഇത്രദൂരെ
പറക്കേണ്ടെന്
ഒന്നാം കുത്ത്
അക്ഷരവെട്ടം വീശി
ആടിയുലഞ് താഴ്ന്നു പറന്ന്
അക്ഷര ബലൂൺ.
പെണ്ണെന്ന പേരിൽ
അടുത്ത കുത്ത്!
അക്ഷരവെട്ടം ആഞ്ഞു വീശി.
ആകാശം സൂര്യനായി;
ഭൂമി ചന്ദ്രനും.
രാവില്ലാതായി.
അക്ഷരബലൂൺ
പാറിപ്പറന്ന് .
പിന്നോരോ കുത്തിലും
വെളിച്ചം വിതറി
പെണ് ബലൂൺ!
അഴകുള്ള വെളിച്ചം.
തീ പാറും വെളിച്ചം.
തിളക്കും ലാവ
പരത്തും വെളിച്ചം.
തണുത്ത രാവിൽ മിന്നാമിന്നി
തെളിക്കും വെളിച്ചം.
കാട്ടുചോലകളിൽ
പാൽ നിലാവ്
തളിക്കും വെളിച്ചം.
കറുത്ത പാറക്കെട്ടിൽ
ഇരുണ്ട രാത്രി പൊഴിക്കും
നക്ഷത്ര തെളിച്ചം.
അരണ്ട മനസ്സ്
തുരന്നെത്തും
അക്ഷരതെളിച്ചം.
രാവ് മുറിച്ച് ,
പകൽ തെളിച്ച് .
അക്ഷരപ്പെൺബലൂൺ
- published in 2017
No comments:
Post a Comment