Wednesday, April 27, 2016

പ്രാർത്ഥന


അലാറം അഞ്ചടിച്ച് ഞെട്ടിയുണരുമ്പോൾ
എഴ്  മണി ആവാൻ വൈകണേ എന്നാണ് പ്രാര്ത്ഥന;
കുട്ടികളുടെ ലഞ്ച് ബോക്സ്‌ നിറക്കാനുള്ളതല്ലേ!

സ്കൂൾ ബസ് കണ്‍മുന്നില് അകന്നകന്നു പോകുമ്പോൾ,
കുട്ടികളെ കാത്തോളണേ എന്നും !
നിരത്തിലെന്നും അപകടങ്ങളല്ലേ!

ഓടിപ്പിടിച്, ഒന്പതിന്റെ ബസ്‌ കയറി
ഓഫിസിലെത്തുമ്പോൾ ,
ഇന്നെങ്കിലും ബോസ്സിന്റെ
ചീത്ത കേള്കേണ്ടി വരരുതേ എന്നായി.
ഉച്ചക്ക് ചോറ്പാത്രം മൂടി തുറന്നു വയ്കുമ്പോൾ
കുട്ടികൾ മുഴുവൻ കഴിച്ചിട്ടുണ്ടാവണേ  എന്നു പ്രാര്ത്ഥന .
കുരുന്നുകൾ വാടരുതല്ലോ !

ഓ ഫീസ്  വിട്ടിറ ങ്ങുമ്പോൾ  അഞ്ചു മണിയുടെ
ബസ് പോയിട്ടുണ്ടാവരുതെ എന്നായിരുന്നു.
ബസിനുള്ളിൽ ആയപ്പോൾ  അത്
മകനെത്തും  മുന്പ് വീട്ടിലെത്തണേ  എന്നായി ;
ക്രിക്കറ്റ്‌ നും കമ്പ്യൂട്ടർ നും ഇടയില നിന്ന് അവനെ
ഹോം വർക്ക്‌ ല എത്തിക്കാനുള്ളതല്ലേ !

വീടടുക്കുന്തോറും മകളുടെ ട്യുഷൻ മാഷ്‌
എത്തിയിട്ടുണ്ടാവരുതെ  എന്നായി ;
(കാലം അത്ര നന്നല്ലെന്നാണ് !)

മുക്കിലിറങ്ങുമ്പോൾ, പീടികക്കാരൻ
ശമ്പളം കിട്ടിയത് അറിഞ്ഞിട്ടുണ്ടാവരുതേ  എന്ന .
നടന്നു തുടങ്ങുമ്പോൾ മൂടിക്കെട്ടിയ മാനം പെയ്തിറങ്ങരുതെ എന്നും;
കുട എടുക്കാനിന്നും മറന്നിരുന്നല്ലോ !

കോപ്പയിലേക്ക്‌ ചായയൂറ്റുമ്പോൾ
ഫ്രിഡ്ജ്‌ ലെ കറി കേടായി ക്കാണ രു തെ എന്നായി .
കറിയും പാക്കെറ്റിലെ  ചപ്പാത്തിയും ചൂടായി കഴിഞ്ഞപ്പോൾ
മകളുടെ മൊബൈൽ കൈക്കലാക്കാനുള്ളതായി ;
ഫേസ് ബുക്ക്‌ ഉം വാട്സ് ആപ്പും അരിച്ചു പെറുക്കാനുള്ള തല്ലേ !
(കാലം അത്ര നന്നല്ലെന്നാണ്!)

കുളിമുറി യിലേ ക്കോടുമ്പോൾ ,വൈകിയെത്തുന്ന അദ്ദേഹം,
 അല്പം കൂടി വൈകണേ എന്നായി;
'മുഷിഞ്ഞ വിയര്പ്പുമണം'
എന്ന്  കേൾക്കാതിരിക്കാമല്ലോ !
ഏറെ വൈകി, അടുക്കളയിൽ ,
എച്ചിൽ പാത്രങ്ങളോടു മല്ലിടുമ്പോൾ,
എത്രയും വേഗം നടുവൊന്നു നീര്ക്കാൻ പറ്റണേ എന്നായി   !

അലാറം അഞ്ചിലേക്ക് തിരിച്ച്  മെത്തയിൽ   വീഴുമ്പോൾ
ഒരിക്കലും അഞ്ച് ആവരുതെ എന്നും പ്രാര്ത്ഥന ;

ആവര്ത്തന വിരസത എങ്കിലും ഒഴിവാക്കാമല്ലോ