Friday, October 12, 2012

സഖി


പിരിഞ്ഞു പോയൊര 
കുരുന്നു പക്ഷികള്‍
കവര്‍ന്ന സ്നേഹത്തിന്
തണലില്‍ 
ഞാനിന്ന്  അലയുന്നെങ്കിലും 
അറിയുന്നു നീയെന്‍ 
അരികിലെന്നതും 
അകലെയല്ലതും 

അകലും സ്നേഹത്തിന്‍
കനലില്‍ 
പൊള്ളു മ്പോള്‍ 
കുളിരും തൂമഞ്ഞായ്
ഹൃദയം തന്നു നീ 
അറിയുന്നു ഞാനിന്നറിയുന്നു നീയെന്‍ ‍
അരികിലെന്നതും പിരിയില്ലെന്നതും 

 ഒടുവിലെന്റെയീ 
കളിമരക്കൊമ്പില്‍
 ഉറഞ്ഞ ചില്ല യില്‍ ‍ 
കുരുന്നു കൂടതില്
 ചിനു ചിനെ പെയ്യും
 മഴയിലങ്ങോളം
 തുളുമ്പും സ്നേഹത്തിന്‍ 
പളുങ്ക് പാത്രത്തില്
 ഉറവ വറ്റാത്ത 
ഹൃദയവും പിടിച്ചരികെ നീയെന്റെ 
 അരികെ  തന്നെയായിരിക്കുകെൻ  സഖീ                                                   

    http://www.youtube.com/watch?v=KqGpbYRzMfE

അറിവ്




കൂട്ടിലടക്കപ്പെടുമ്പോള്‍ 

കൈകാലിളക്കി കളിക്കുകയായിരുന്നു 
മുഷ്ടി ചുരുട്ടിയെ റിഞ്ഞ്,  പല്ലില്ലാ മോണ  കാട്ടി..  

കണ്ണുകളില്‍ നിറഞ്ഞ കുതൂഹലം . 
നനുത്ത പാദങ്ങളി ലെ കുഞ്ഞു വിരലുകള്‍  
ചാരുതയേറിയ ചിത്ര ത്തൂണുകളില്‍
നിറയെ ചിത്രങ്ങ ളെഴുതി 
മച്ചിലെ ആഭയാര്ന്ന അലങ്കാരങ്ങള്‍ 
എന്നെ ആവേശഭരിതയാക്കി 
ശബ്ദമുള്ള ചിരിക ളാ യി അത് 
തൂണുകളില്‍ പ്രതിധ്വനിച്ചു 

ഞാന്‍ തനിച്ചല്ലെ ന്നെനിക്ക് തോന്നി ,
കൂടിന്റെ ഉറപ്പില്‍ മതിപ്പും.  
ഞാന്‍ സുരക്ഷിതയായിരുന്നു .. വളരുകയും !
ഇടക്കെപ്പോഴോ  കൂടിനു ഉയരം പോരാതായി ,
കുനിഞ്ഞ  തലക്ക് മുന്നില്‍
അത് വെറുമൊരു തോന്നലും ‍ !
എന്റെ അറിവ് വളരുകയായിരുന്നു ..ഞാനും 
 
കൂടാവട്ടെ ചെറുതും . 
 
ഒടുവില്‍ ചിത്രത്തൂണുകള്‍ 
പൊടിഞ്ഞു തുടങ്ങി 

ആകൃതിയില്ലാത്ത ഞാന്‍ അതിനുള്ളില്‍ 
ഞെരിഞ്ഞമര്‍ന്നു . 

പക്ഷെ ഞാന്‍ സന്തോഷവതിയായിരുന്നു , സുരക്ഷിതയും . 
ഒന്നും ചെയ്യുവാനില്ലാത്ത ഞാന്‍ വീണ്ടും വളര്‍ന്നു . 

തൂണുകള്‍ ഇടിഞ്ഞു ..ശരീരം പുറത്തേക്ക് .. 
ഒടിഞ്ഞ എല്ലുകള്‍ നിവര്ത്താനാവാത്ത ദേഹത്തില്‍ 
നോക്കുകുത്തികള്‍ !
കാലുകള്‍ നിലത്തുറ ച്ചില്ല . 
 
കണ്ണുകളിലെ കുതൂഹലം ഭയത്തിനു വഴിമാറി. 
അരക്ഷിത ബോധം നീരാളി പോല്‍ എന്നെ
വരിഞ്ഞു മുറുക്കി 
 
ചിറകറ്റ കിളിക്കുഞ്ഞു പോല്‍ ഞാന്‍ തളര്‍ന്നിരുന്നു, 
നിസ്സഹായയായി . 
പെട്ടെന്ന് എവിടെ നിന്നോ രണ്ടു കഴുകന്‍ കാലുകള്‍ ഊര്‍ന്നിറങ്ങി 
എന്റെ ശരീരവും തൂക്കി എങ്ങോട്ടോ അപ്രത്യക്ഷമായി .