Friday, October 12, 2012

അറിവ്




കൂട്ടിലടക്കപ്പെടുമ്പോള്‍ 

കൈകാലിളക്കി കളിക്കുകയായിരുന്നു 
മുഷ്ടി ചുരുട്ടിയെ റിഞ്ഞ്,  പല്ലില്ലാ മോണ  കാട്ടി..  

കണ്ണുകളില്‍ നിറഞ്ഞ കുതൂഹലം . 
നനുത്ത പാദങ്ങളി ലെ കുഞ്ഞു വിരലുകള്‍  
ചാരുതയേറിയ ചിത്ര ത്തൂണുകളില്‍
നിറയെ ചിത്രങ്ങ ളെഴുതി 
മച്ചിലെ ആഭയാര്ന്ന അലങ്കാരങ്ങള്‍ 
എന്നെ ആവേശഭരിതയാക്കി 
ശബ്ദമുള്ള ചിരിക ളാ യി അത് 
തൂണുകളില്‍ പ്രതിധ്വനിച്ചു 

ഞാന്‍ തനിച്ചല്ലെ ന്നെനിക്ക് തോന്നി ,
കൂടിന്റെ ഉറപ്പില്‍ മതിപ്പും.  
ഞാന്‍ സുരക്ഷിതയായിരുന്നു .. വളരുകയും !
ഇടക്കെപ്പോഴോ  കൂടിനു ഉയരം പോരാതായി ,
കുനിഞ്ഞ  തലക്ക് മുന്നില്‍
അത് വെറുമൊരു തോന്നലും ‍ !
എന്റെ അറിവ് വളരുകയായിരുന്നു ..ഞാനും 
 
കൂടാവട്ടെ ചെറുതും . 
 
ഒടുവില്‍ ചിത്രത്തൂണുകള്‍ 
പൊടിഞ്ഞു തുടങ്ങി 

ആകൃതിയില്ലാത്ത ഞാന്‍ അതിനുള്ളില്‍ 
ഞെരിഞ്ഞമര്‍ന്നു . 

പക്ഷെ ഞാന്‍ സന്തോഷവതിയായിരുന്നു , സുരക്ഷിതയും . 
ഒന്നും ചെയ്യുവാനില്ലാത്ത ഞാന്‍ വീണ്ടും വളര്‍ന്നു . 

തൂണുകള്‍ ഇടിഞ്ഞു ..ശരീരം പുറത്തേക്ക് .. 
ഒടിഞ്ഞ എല്ലുകള്‍ നിവര്ത്താനാവാത്ത ദേഹത്തില്‍ 
നോക്കുകുത്തികള്‍ !
കാലുകള്‍ നിലത്തുറ ച്ചില്ല . 
 
കണ്ണുകളിലെ കുതൂഹലം ഭയത്തിനു വഴിമാറി. 
അരക്ഷിത ബോധം നീരാളി പോല്‍ എന്നെ
വരിഞ്ഞു മുറുക്കി 
 
ചിറകറ്റ കിളിക്കുഞ്ഞു പോല്‍ ഞാന്‍ തളര്‍ന്നിരുന്നു, 
നിസ്സഹായയായി . 
പെട്ടെന്ന് എവിടെ നിന്നോ രണ്ടു കഴുകന്‍ കാലുകള്‍ ഊര്‍ന്നിറങ്ങി 
എന്റെ ശരീരവും തൂക്കി എങ്ങോട്ടോ അപ്രത്യക്ഷമായി .  

4 comments:

Madhavikutty said...

ചിറകറ്റ കിളിക്കുഞ്ഞ്‌ പോല്‍


ഞാന്‍ ചുരുണ്ട് കിടന്നു...നിസ്സഹായയായി

muralidharan said...

സ്റ്റാറ്റസില്‍ കണ്ട വരികള്‍ കവിതയിലെ ആണെന്നും , കവിത എഴുതാറുണ്ടെന്നും മനസ്സിലായി...സന്തോഷം....

http://navaliberalkazhchakal.blogspot.in/

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...

നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

Anonymous said...

Thanks designed for sharing such a fastidious thought, article is fastidious, thats why
i have read it entirely

Look into my blog: brooklyn escort